Wednesday, January 27, 2010

"ഒരു നേര്‍ച്ചയും ബിന്‍ ലാദന്‍ കൊതുകിന്റെ കുത്തും "

വിശാലമായ നടുത്തളത്തില്‍ നീട്ടി വിരിച്ച മനോഹരമായ പരവതാനി,
അതിന്റെ ഏറ്റവും പ്രധാന പൊയന്റില്‍ ഖത്തീബ് ഉസ്താദ്,
തൊട്ടടുത്ത് മുക്രി ഉസ്താദിന്റെ സ്ഥാനം, അതിനടുത്തായി ഏതു മൌലിതും നേര്‍ച്ചയും വിവിധ രീതികളിലും താളത്തിലും ചൊല്ലാന്‍ കഴിവുള്ള "കാണാപ്പാഠം"വിദഗ്ധര്‍, അവിടം വിട്ടാല്‍ ആദ്യ രണ്ടു വരി കഴിയുന്നത്ര ഉച്ചത്തില്‍ ചൊല്ലി നേര്ച്ച സങ്കടിപ്പിച്ച വീട്ടുകാരന്റെ ദൃഷ്ടിയില്‍ പെടാന്‍ പെടാപാട് പെടുന്ന ചിലര്‍, അവിടുന്നങ്ങോട്ട് ഭക്ഷണ സമയം കാത്തു അക്ഷമയോടെ അസ്വസ്ഥത യോടെ പിച്ചും പേയും പറഞ്ഞു അടുക്കള ഭാഗത്തേക്കും തിരിച്ചും ഉലാത്തുന്ന ഭക്ഷണ പ്രിയര്‍. സത്യത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗം അവര്‍ തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, പല ആനുകുല്യങ്ങളും ലഭിക്കാതെ പോകുന്ന ഒരു വിഭാഗമാണ് ഇക്കുട്ടര്‍.
സദസ്സില്‍ എത്തുന്ന കല്‍ക്കന്ധം കുരുമുളക് മിശ്രിതം സ്വാദ് നോക്കാന്‍ പോലും കിട്ടില്ല,,,
നല്ല എരുവോട് കൂടി ചൂടുള്ള "ചുക്ക് കാപ്പി"ചൂടാറ്റി കുടിക്കുന്നത് നോക്കി കാണാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഇവര്‍,
ഇത്തരം അവകാശ നിഷേധം ഒക്കെ അനുഭവിക്കുന്ന കൂട്ടര്‍ ആണെങ്കിലും കാലത്തിനൊത്ത് ഇവര്‍ക്കും ഇപ്പൊ ചില ആനുകുല്യങ്ങള്‍ കിട്ടി തുടങ്ങിയിരിക്കുന്നു. അതിലൊന്ന് നേര്ച്ച അകത്തു തുടങ്ങുന്നതിനു മുമ്പ് തന്നെ ഭക്ഷണം കഴിച്ചു സ്ഥലം വിടാം എന്നതാണ്. ഇതിലൊന്നും അല്ല എന്റെ കാര്യം കേട്ടോ.. സന്ദര്‍ഭം വിവരിക്കാന്‍ വേണ്ടി ചുരുക്കി പറഞ്ഞെന്നെ ഉള്ളു. (ഇത് കൊണ്ട് മൌലുതും നേര്‍ച്ചയും കഴിപ്പിക്കുന്നവരോടും, ചൊല്ലുന്നവരോടും വിരോധി ആണെന്നോനും നുണ പറഞ്ഞു പരത്തിയെക്കല്ലേ!.) ഇനി കാര്യത്തിലേക്ക് കടക്കാം. ഇത്രയും രംഗങ്ങള്‍ ഞാന്‍ കണ്ടത് നാട്ടിലെ ഒരു മാന്യ ദേഹത്തിന്റെ വീട്ടില്‍ വച്ച്. ഞാന്‍ അവിടെ എങ്ങിനെ എത്തിയെന്നും അവിടുന്ന് ഉണ്ടായ ഒരു അനുഭവം ഓര്‍മയില്‍ വരുമ്പോഴൊക്കെ അടുത്ത സുഹൃത്തായ "തൊലിക്കട്ടി റഹീം" അടുത്ത് ഉണ്ടായിരുന്നെങ്കില്‍ തല്ലിയാല്‍ അവനോളം എത്തില്ലെങ്കിലും ആളെ വച്ച് കൊടുത്തേനെ രണ്ടെണ്ണം (ചുമ്മാ!!)എന്തിനെന്നോ....... കാരണം അവന്‍ ഒരുത്തന്‍ വരുത്തി വച്ച ഒരു പോല്ലാപ്പായിരുന്നു അന്നത്തെ സംഭവം. (ഇനി സംഭവത്തിലേക്ക് കടക്കാം, അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൈ വക്കും........) നേര്‍ച്ച ഏകദേശം മുക്കാല്‍ ഭാഗവും ചൊല്ലി കഴിഞ്ഞിരിക്കുന്നു. പുറത്താണെങ്കില്‍ ആളുകളുടെ തള്ളിച്ച കൂടി വരുന്നു. വീട്ടുകാരനെ മുഖം കാണിക്കാന്‍ എന്തോ ഒരു മടി കാരണം ഞാന്‍ പുറത്ത് തന്നെ "ഭക്ഷണ പ്രിയരുടെ" കൂടെ ആയിരുന്നു. (മടിയുടെ കാരണം ഒടുക്കം പറഞ്ഞാല്‍ പോരെ?) പുറത്താണെങ്കില്‍ ചാറ്റല്‍ മഴ ... കൊതുകുകള്‍ ലഷ്കറെ ത്വയിബ പരിശീലനം കിട്ടിയിട്ടെന്ന പോലെ ഞാന്‍ അടക്കം ഉള്ളവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരുന്നു. ഒരു തരത്തിലും അവരോടു യുദ്ധം ചെയ്യാനുള്ള ശേഷി കായികംയോ, ശരീരികംയോ എനിക്കില്ലായിരുന്നു. ഒന്ന്, അന്ന് ഉച്ച ഭക്ഷണം ഒഴിവാക്കാന്‍ തൊലിക്കട്ടി റഹീം ആദ്യമേ ഉപദേശിച്ചിരുന്നു. അത് മനസാ വാചാ അനുസരിച്ചിരുന്നു രണ്ടു, വെയ്കുന്നേരം ഉമ്മ വച്ച് നീട്ടിയ ചൂട് ചായ പോലും രാത്രിയിലുള്ള നേര്‍ച്ചയുടെ വിശേഷം എടുത്തു പറഞ്ഞു കൊണ്ട് സ്നേഹ പൂര്‍വ്വം നിരസിച്ചതും എന്നെ നന്നായി ക്ഷീണിപ്പിക്കുന്നു. സമയം കടന്നു പോയിക്കൊണ്ടിരുന്നു. നേര്ച്ച കഴിഞ്ഞു ഒന്നും രണ്ടും ട്രിപ്പുകള്‍ ചോറ് വിളമ്പി കൊണ്ടിരുന്നു....പ്രധാനികള്‍ എല്ലാവരും സ്ഥലം വിട്ടു. ഉപ പ്രധാനികളും സലാം ചൊല്ലി കൊണ്ടിരിക്കുന്നു.... മൂന്നാം ട്രിപ്പും കഴിഞ്ഞിരിക്കുന്നു. ആരും വിളിക്കില്ലെന്നരിയാം, എങ്കിലും ഇടയ്ക്കിടെ തല അകത്തേക്കിട്ടു എത്തി വലിഞ്ഞു നോക്കി. ആരും ദയ കാണിച്ചില്ല. അതിനിടയില്‍ കൂടെ ഉണ്ടായിരുന്ന തൊലിക്കട്ടി റഹിം കിട്ടിയ ചാന്‍സില്‍ ഒരു സീറ്റില്‍ കയറി ഇരിപ്പുരപ്പിച്ച്ചിരുന്നു. അല്പം പുച്ച്ചതോടെ അതിലേറെ നീരസത്തോടെ എന്നെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് ഉപദേശിച്ചു, "എവിടെ എങ്കിലും കയറി ഇരിക്കാന്‍ നോക്കിഷ്ടാ..........വായും നോക്കി ഇരുന്നാല്‍ കാര്യം നടക്കില്ലാ" ഞാന്‍ അവനെ ദയനീയമായി നോക്കി. ഉള്ളില്‍ സങ്കടം വന്നു തുടങ്ങി. ബിന്‍ ലാദന്റെ അനുയായി എന്ന് തോന്നിക്കുന്ന ഒരു ഭീമാകാരന്‍ കൊതുക് എന്റെ പുറത്തിട്ടു ആഞ്ഞു കുത്തി ' മുക്കാല മുകബല' പാടി തലയ്ക്കു ചുറ്റും ബഹിരാകാശ നിരീക്ഷണം നടത്തി കൊണ്ടിരുന്നു. ഇനിയും ഇവരോട് യുദ്ധം ചെയ്യാനുള്ള ത്രാണി ഇല്ലായിരുന്നു. ..രാത്രി ഏറെ വൈകി. വീട്ടിലേക്കുള്ള യാത്രയും മനസ്സിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. കാരണം അവന്റെ കയ്യിലുള്ള സ്വിച്ച് ഇല്ലാത്ത ഒരു ടോര്‍ച്ച് തന്നാലെ എനിക്ക് എന്റെ കൊട്ടാരത്തിലേക്ക് പോകാന്‍ കഴിയുകയുള്ളൂ എന്നാ ചിന്ത അവനെ കൂടുതല്‍ അഹങ്കാരി ആക്കിയോ എന്തോ? അധികാര ദാര്ഷ്ട്യത്ത്തിന്റെ ഹുങ്ക് അവന്റെ കല്പനയില്‍ കാണാമായിരുന്നു. മുമ്പില്‍ വിനയത്തോടെ നിക്കുന്ന അടിയാന്റെ ഭാവത്തില്‍ അവനെ ഒരിക്കല്‍ കൂടി നോക്കി.. അതിര്‍ത്തിയില്‍ പട വെട്ടുന്ന സെയ്നികന്റെ ആവേശത്തോടെ ,അതിലേറെ ആക്രയോടെ വെട്ടി വിഴുങ്ങുന്നത് വായ നിറഞ്ഞു കവിഞ്ഞ വെള്ളം നിയന്ത്രിച്ചു കൊണ്ട് ഞാന്‍ സാകൂതം നോക്കി നിന്ന്. അങ്ങിനെ നാലും അഞ്ചും ട്രിപ്പ് വിളമ്പും കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്റെ ഊഴം വന്നില്ല. എന്നെ പോലെ ഏതാനും പേര്‍ ഊഴം കാത്ത് നിക്കുന്നു. ഇവരൊക്കെയും തന്നെ പോലെ "uninvited" category ആണോ ആവൊ? ശരിക്കും ഞാന്‍ ക്ഷണിതാവ് തെന്നെയാനെന്നാണ് ഞാന്‍ വിശ്വസിച്ചതും അവിടെ എത്തിപെട്ടതും. അപ്പോഴാണ്‌ റഹീമിന്റെ തീറ്റ കഴിഞ്ഞുള്ള വരവും ഞെട്ടിപ്പിക്കുന്ന ഒന്ന് രണ്ടു വിവരങ്ങളുടെ വെളിപ്പെടുത്തലുകളും ഉണ്ടായത്.
"ഇനിയും നീ കാത്തു നിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല , കാരണം ഉണ്ടാക്കിയ ചോറ് തീര്‍ന്നിരിക്കുന്നു,വാ നമുക്ക് പോകാം" യാതൊരു ഭാവ മാറ്റവും ഇല്ലാതെ അവനതു പറഞ്ഞപ്പോള്‍ ഒരു തടിയന്ടവിട നസീര്‍ ആവാതിരിക്കാന്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു . എന്റെ സകല നിയന്ത്രണവും വിട്ടു പോകുമോ എന്നെനിക്കു തോന്നി. സമൂഹത്തില്‍ ഗുണ്ടകളെയും അക്രമികളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം 'തൊലിക്കട്ടി നാവുകാര്‍ " ഒരു കാരണം തന്നെയല്ലേ എന്ന് ചിന്തിക്കാതിരുന്നില്ല. ആകെ അന്ധാളിച്ചു നിക്കുന്ന എന്റെ അപ്പോഴത്തെ അവസ്ഥയിലും യാതൊരു ദയയും കാട്ടാതെ അവന്‍ തടര്‍ന്നു........
"ഇവിടെ നിന്നെ പോലെ വിളിക്കാതെ വന്നവരാണ് അധികവും, അതാ ഇങ്ങിനെ ഒക്കെ സംഭവിച്ചത്, വീട്ടുകാരനെ പറഞ്ഞിട്ട് കാര്യമില്ല"
"എന്ത്? നീ അല്ലെ പറഞ്ഞത് എന്നെയും കൂട്ടി ചെല്ലാന്‍ ഇദ്ദേഹം പ്രത്യേകം പറഞ്ഞെന്നും എന്നെ കണ്ടു കിട്ടാത്തത് കൊണ്ട് നിന്നെ ഏല്പിച്ചത് ആണെന്നും? ഇളഭ്യനായി ,അതിലേറെ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പതുക്കെ പിറ് പിറുത്തു.
"അതിനു അയാള്‍ എന്നെ വിളിച്ചിട്ട് വേണ്ടേ? എന്നിട്ടല്ലേ നീ?" സദാം ഹുസൈനെ പിടിച്ച ബുഷിന്റെ മുഖത്ത് കണ്ട കൊലച്ചിരി ഭക്ഷണം കഴിച്ച അവന്റെ മുഖത്ത് ഞാന്‍ കണ്ടു.....

"എന്നെ വിളിപ്പിക്കാന്‍ പലവട്ടം ഞാന്‍ ഇയാളുടെ മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടും ഈ ഇയാള്‍ എന്നെ മൈന്‍ഡ് ചെയ്തില്ല, അതും പോരഞ്ഞു സൈക്കിള്‍ ചവിട്ടി വന്നു ഈ മനുഷ്യന്റെ മുന്നില്‍ വീണു നോക്കി, എന്നിട്ടും ഈ നേര്ച്ചക്ക് വിളിക്കാന്‍ ഇയാള്‍ തയ്യാറായില്ല. അന്നേ ഞാന്‍ കരുതിയതാ നിന്നെയും കൂട്ടി ഇവിടെ വന്നു ചോറ് തിന്നണം എന്ന്. "ദ്വന്ദ യുദ്ധത്തില്‍ ജയിച്ച മല്ലന്റെ ആവേശത്തോടെ അവന്റെ പ്രസംഗം വാചകമടി തുടര്‍ന്ന് കൊണ്ടിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വീട്ടുകാരന്‍ അപ്പോഴേക്കും ഞങ്ങളുടെ മുന്നിലെത്തി. എന്നെ കണ്ടു,
" നീ വന്നിട്ടുണ്ടോ? നന്നായി" സ്നേഹപൂര്‍വ്വം അകത്തു കൂട്ടി കൊണ്ട് പോയി എവിടുന്നോ നല്ല ഒരു പ്ലേറ്റ് നെയ്ച്ചോറും കോഴിക്കറിയും സങ്ങടിപ്പിച്ചു തന്നു. ആവേശത്തോടെ അതിലേറെ ആക്രയോടെ അത് വരി വലിച്ചു അകത്താക്കുമ്പോള്‍, ആ നല്ല മനുഷ്യനെ തോല്പിക്കാന്‍ ആണല്ലോ തൊലിക്കട്ടിയും അവനെ പോലെ ഉള്ള കുറെ ആള്കാരും അന്ന് ക്ഷണിക്കാതെ അവിടെ എത്തിയത് എന്നോര്‍ത്തപ്പോള്‍ വേദന തോന്നി. വയറു നിറച്ചു കൈ കഴുകാനായി ചെന്നപ്പോഴേക്കും അവിടെ കാത്തു നിന്നിരുന്ന പഴയ ബിന്‍ ലാദിന്‍ കൊതുക് പുതിയ ഒരു താളവും ഇട്ടു കൊണ്ട് എന്റെ അടുത്ത എത്തി, വയറു നിറഞ്ഞ ആവേശത്തില്‍ സര്‍വ ശക്തിയുമെടുത്ത് ആഞ്ഞു വീശിയപ്പോള്‍ താജ് ഹോട്ടലില്‍ ഇന്ത്യന്‍ വീര്യത്തിന് മുന്നില്‍ ചത്തൊടുങ്ങിയ തീവ്രവാതികളെ പോലെ എന്റെ കയ്യില്‍ ആ കൊതുക് ചതഞ്ഞരഞ്ഞു.ഒപ്പം തൊലിക്കട്ടി രഹീമിനോട് അല്പം ആദരവും..........................................***************

No comments: