Monday, January 17, 2011

അബ്ദുള്ളയും കൊമ്പ് കുത്തും


നാളുകള്‍ക്കു

ശേഷംഅയാള്‍വീണ്ടുംകടയിലേക്ക്കയറിവന്നു. കഴുത്തില്‍വലിച്ചുമുറുക്കികെട്ടിയടൈഇല്ല, കയ്യില്‍ആനീലഫയല്‍ഇല്ല. സാദാഡ്രെസ്സില്‍. നീട്ടിസലാംചൊല്ലി. ഞാന്‍മടക്കി. പുഞ്ചിരികള്‍കൈമാറി. ഷേക്ക്‌ഹാന്‍ഡില്‍എന്റെകൈകള്‍വലിച്ചൂരിഎടുക്കാന്‍എന്നവണ്ണംഅയാള്‍പിടിച്ചുകുലുക്കികൊണ്ടിരുന്നു. "മുദീര്‍ഫീ?"......ബോസ്സ്ഉണ്ടോഎന്നാണുചോദ്യം. "ഐവ , മുദീര്‍മൌജൂദ്"( മുദീര്‍ഉണ്ട്).....കുശലങ്ങള്‍ക്കുശേഷംഅദേഹത്തെബോസ്സിന്റെകാബിനിലേക്ക്‌കൂട്ടികൊണ്ട്പോയി . എന്താണാവോഈവരവിന്റെഉദ്ദേശം? എന്റെആലോചനഅങ്ങോട്ടായിരുന്നു. ക്ഷമിക്കണം, ആളെഞാന്‍പരിചയപ്പെടുത്തിയില്ലല്ലോ. പേര്..........അബ്ദുള്ളസാലിഹ്. നാട്............ഇജിപ്തുകാരന്‍. ജോലി.......അത്ചോദിക്കരുത്.!!!!എന്തുംചെയ്യും.എന്തുംചെയ്യാനുള്ളതൊലിക്കട്ടി, മനക്കട്ടി, ഇരണ്ടുംസമംചേര്‍ത്ത്ഒടുക്കത്തെ "നാക്കട്ടിയും"(വായ്ത്തല) ആയിഇറങ്ങിയിരിക്കുന്നസുമുഖന്‍.
ബന്ധം ........രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്കേവലംആറ്മാസംഒന്നിച്ചുഇതേകടയില്‍ജോലിചെയ്തു. ശേഷം...........ഏല്‍പിച്ചജോലിഒരുശതമാനംപോലുംവിജയിക്കാത്തതിനാല്‍കമ്പ്യൂട്ടറില്‍ഇന്റര്‍നെറ്റ്‌ചാറ്റിങ്നടത്തിദിവസങ്ങള്‍തള്ളിനീക്കി 29/30 ദിവസംപൂര്‍ത്തിയാകുന്നതിനുമുമ്പേശമ്പളംചോദിച്ചുമുതലാളിയുടെഉറക്കംകെടുത്തിയത്കാരണംആറ്മാസംപൂര്‍ത്തിയാക്കിമടങ്ങിയമഹാന്‍. അക്കൌണ്ടിംഗ്സോഫ്റ്റ്‌വെയര്‍ഉപഭോകതാക്കള്‍ക്ക്പരിചയപ്പെടുത്തികൊടുത്തുഅത്വില്പനനടത്താന്‍ഏല്‍പിച്ചനമ്മുടെ " sales excecutive" കമ്പനികളിലുംകടകളിലുംചെന്ന്ചോറ്തരുന്നകൈക്ക്തന്നെആഞ്ഞുകൊത്തി, എന്റെപ്രിയപ്പെട്ട (????) മുതലാളിമാരെകുറ്റംപറഞ്ഞുഉള്ളവില്പനപോലുംകളഞ്ഞആവിദ്വാന്‍അന്ന്പടിയിറങ്ങിയശേഷംഞാന്‍കണ്ടത്അവിടുന്ന്എട്ടുമാസങ്ങള്‍ക്ക്ശേഷംഒരുവൈകുന്നേരംപുതിയരൂപത്തില്‍ഞങ്ങളെഅത്ഭുതപ്പെടുത്തികടയിലേക്ക്കയറിവന്നപ്പോഴായിരുന്നു. തികച്ചുംവിത്യസ്തരൂപം, ഭാവം. കയ്യില്‍ഒരുവലിയപെട്ടി (Briefcase) . ഘനംതോന്നിക്കുന്നുഅദ്ധേഹത്തിന്റെപിടുത്തംകണ്ടാല്‍....എന്തോകാര്യമായിഅതിനകത്ത്ഉണ്ട്..തീര്‍ച്ച! സംസാരത്തില്‍പോലുംഅല്പംമാറ്റംഎനിക്ക്തോന്നി. ശബ്ദത്തിന്ഘനംകൂടിയിരിക്കുന്നു. കഴുത്തില്‍വലിച്ചുമുറുക്കിയനീളമുള്ളഒരുടൈ .....കൂളിംഗ്‌ഗ്ലാസ്‌...മൊത്തത്തില്‍ഒരുപത്രാസിലാണ്വരവ്,....എന്റെഅമ്പരപ്പ്കണ്ടിട്ടോ, എന്തോ "നീഇനിയുംപോയില്ലേഇവിടുന്നു,എങ്ങിനെപിടിച്ചുനിക്കുന്നുഇവരുടെകൂടെ?" നിന്റെഒക്കെഒരുഗതിഎന്നരീതിയില്‍സഹതാപത്തോടെഎന്നെനോക്കിചോദിച്ചു...
എനിക്ക്നിങ്ങളെപോലെഎല്ലാംവലിച്ചെറിഞ്ഞുപോവാന്‍ആവില്ലല്ലോഅബ്ദുള്ള.പ്രാരാബ്ദ്ക്കാരനല്ലേഞാന്‍... ? നിങ്ങളുടെതോലിക്കട്ടിയോമനക്കട്ടിയോഒന്നുംഎനിക്കില്ലല്ലോ?സ്വയംനിന്ന്മോങ്ങിഞാന്‍. ബോസ്സിനെയുംഅനിയന്മാരെയുംവേണ്ടുവോളംമണിഅടിച്ചുസംസാരിച്ചു. തേനുംപാലുംപുരട്ടിയുള്ളമധുരമായസംസാരം. പഴയകാലംഅവര്‍മറന്നു.....അബ്ദുള്ളയുടെനിയന്ത്രണത്തിലേക്ക്കാര്യങ്ങള്‍വിദഗ്ദ്ധമായിനീങ്ങി..അല്ലഅബ്ദുള്ളനീക്കി... ഞാന്‍ഇപ്പൊപുതിയഒരുജോലിചെയ്തുകൊണ്ടിരിക്കുന്നു. ഇവിടെഅടുത്തഒരു ക്ലിനിക്കില്‍ വര്‍ക്ക്‌ചെയ്യുന്നു.... "ദുക്തൂര്‍അല്‍-ധം" (Blood Doctor)............ യാറബ്ബുല്‍ആലമീനായതമ്പുരാനേ..... അറിയാതെഎന്റെഅടുത്തിരുന്നസുഹൃത്ത്ഇത്കേട്ടകണ്ണ്മേല്പോട്ടുയര്ത്തിനീട്ടിവിളിച്ചു....അത്ഭുദം! കേവലം രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ആറ്മാസംഞങ്ങളുടെകൂടെജോലിചെയ്തഇദ്ദേഹംഅന്നൊന്നുംവെളിപ്പെടുത്തതിരുന്നഡോക്ടര്‍പട്ടംഎങ്ങിനെഒപ്പിച്ചെടുത്തു? ഇത്രയുംവിദഗ്ധനായഒരാളുടെകൂടെആണോഞങ്ങള്‍ജോലിചെയ്തത്? സംശയംഞങ്ങളെഇരുത്തിയുംനടത്തിയുംചിന്തിപ്പിച്ചു...മണിക്കൂറോളംമുതലാളിയുമായിസംസാരിച്ചു ,എന്തെല്ലാമോപറഞ്ഞുറപ്പിച്ചു.......തിരിച്ചുപുറത്തിറങ്ങുമ്പോള്‍കയറിപോയഅബ്ദുള്ളആയിരുന്നില്ലതിരിച്ചുവന്നത്. അല്പംഗൌരവം, അഹങ്കാരം, 'നീയൊക്കെപോടെ ' എന്നാനിസാരഭാവംഒക്കെകളിയാടിയിരുന്നുആമുഖത്ത്. ഞാന്‍പതുക്കെഎന്റെബോസ്സിനെസമീപിച്ചു, കാര്യങ്ങളുടെനിജസ്ഥിതിഅറിയാനുള്ളആവേശം! "അതെ,അബ്ദുള്ളഇപ്പൊഒരുഡോക്ടറാണ്കേട്ടോ. വിദഗ്ധനായഡോകടര്‍." നാളെഞങ്ങള്‍എല്ലാവരുംഅദ്ധേഹത്തിന്റെക്ലിനികിലേക്ക്പോകുന്നുണ്ട്." എനിക്കോസുഹൃത്തിനോഒന്നുംപിടികിട്ടിയില്ല. കാത്തിരിക്കാം. പിറ്റേദിവസംമുതലാളിയുംഅനിയന്മാരായകുഞ്ഞാടുകളുംഡോക്ടര്‍അബ്ദുള്ളയുടെക്ലിനിക്കില്‍എത്തി,വൈകുന്നേരംതിരിച്ചുവന്നപ്പോള്‍കണ്ടത്, മുതലാളിതലമൊട്ടഅടിച്ചിരിക്കുന്നു, പാവംഅനിയന്മാരും......കാര്യങ്ങള്‍തിരക്കിയപ്പോഴാണ്‌മനസ്സിലായത്... "കൊമ്പ്കുത്തുക " എന്നപഴയപരിപാടിയുടെപുതിയആള്‍രൂപമാണ്ഈഡോക്ടര്‍അബ്ദുള്ളഎന്ന്. പാവംമുതലാളിപിന്നെ ഒരാഴ്ചത്തേക്ക്കടയിലേക്ക്വന്നില്ല......പിന്നീട്വരുമ്പോആപാവങ്ങള്‍ക്ഷീണിച്ചുഅവശരായിരുന്നു. കലശലായഎന്തോരോഗംപിടിപെട്ടിട്ടെന്നപോലെഎല്ലുംതോലുമായിപോയിരിക്കുന്നുഎന്റെസ്വന്തംമുതലാളി.(കരയണംഎന്നുണ്ടായിരുന്നു , കണ്ണീര്‍വന്നില്ല) ശരീരത്തിന്റെവിവിധഭാഗങ്ങളില്‍പിന്‍ചെയ്തുവച്ചഒരുമെഷീന്‍ഉപയോഗിച്ച്ദൂഷിതരക്തംവലിച്ചെടുക്കുന്നഒരുപരിപാടിആണത്രേഇത്. പാവംഎന്റെമുതലാളിയുടെതലഅരിപ്പപോലെആകിയിരിക്കുന്നു. ക്രൂരന്‍..(പഴയദേഷ്യംതീര്തതാണോആവൊ?) പിന്നീട്അടുത്തമാസവുംഇവരെകൊണ്ട്അബ്ദുള്ളരക്തംഊറ്റിച്ചു.....എല്ലായിടത്തുംമുന്നൂറുറിയാല്‍വങ്ങുമ്പോള്‍അബ്ദുള്ളവെറുംഇരുനൂരിനുചെയ്തുകൊടുക്കുന്നതിലുള്ളസന്തോഷംകൊണ്ട്ഈപാവങ്ങള്‍അബ്ദുള്ളയുടെവാചകമടിയില്‍വീണുപോയി. പിന്നീട്അടുത്തപ്രാവശ്യംപോകുമ്പോള്‍മുതലാളിയുംകുഞ്ഞാടുകളും, പഞ്ചസാരകൂടിപോയ (sugar--diabetes) എന്റെസുഹൃത്തിനെയുംകൂടെകൂട്ടി .....രക്തംശുദ്ധീകരിച്ചാല്‍എല്ലാപഞ്ചസാരയുംപോയികിട്ടുംഎന്ന്പറഞ്ഞുവിശ്വസിപ്പിച്ചു. പൊതുവേരക്തംകുറവായിരുന്നസുഹൃത്തിന്റെരക്തവുംഅബ്ദുള്ളകണ്ടമാനംഊറ്റിയെടുത്തു. എഴുന്നേറ്റുനടക്കാന്‍ആവാതെവിറയല്‍പിടിച്ച പാവംസുഹൃത്തിനെതാങ്ങിപിടിച്ചുറൂമില്‍കൊണ്ടക്കുമ്പോള്‍, മുതലാളിപിരുപിരുക്കുന്നത്കേള്‍ക്കാമായിരുന്നു.."ഇനിമേലാല്‍നീഈപരിപാടിക്ക്നിക്കരുത്‌" അതോടെമുതലാളിമാരുംനിര്‍ത്തിആപരിപാടി.
നാളുകള്‍ക്കു ശേഷം അബ്ദുള്ളയുടെ വളരെ അടുത്ത സുഹൃത്തായിരുന്ന മാജിദ് അല്‍ മസരിയെ കണ്ടപ്പോള്‍ ചിത്രം പൂര്‍ണമായി മനസ്സിലായി. അബ്ദുള്ളയുടെ ഭാര്യ ഇപ്പൊ ഇവടെ അടുത്ത ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആയി വര്‍ക്ക്‌ ചെയ്യുന്നുണ്ടെന്നും ജോലിയൊന്നുമില്ലാതെ തേരാ-പാര നടന്നിരുന്ന ഭര്‍ത്താവിനു ജോലി ഉണ്ടാക്കാനുള്ള അവരുടെ ബുദ്ധിയില്‍ ഉദിച്ച ഒരു ആശയമായിരുന്നു ഈ വ്യാജ ഡോക്ടര്‍ പട്ടം എന്നും അവന്‍ പറഞ്ഞപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ കണ്ണ് മഞ്ഞളിക്കുന്നത് കാണാമായിരുന്നു. ശാസ്ത്രിയമായ യാതൊരു അറിവും ഇല്ലാതെ എത്രയോ അറബികളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂര്‍ത്തു മൂര്‍ത്ത സൂചികള്‍ തുളച്ചു കയറ്റി അതിലൂടെ തുള്ളികളായി രക്തം ഊറ്റി കാശ് ഉണ്ടാക്കി ജീവിക്കുന്ന ഡ്രാകുള അബ്ദുള്ളയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നമോവാദം!
ഇന്ന്..ഇപ്പൊ വീണ്ടും അദ്ദേഹം ഞങ്ങളുടെ കടയിലേക്ക് കയറി വന്നിരിക്കുന്നു! ക്ഷീണിച്ചു അവശനായ അബ്ദുള്ളയുടെ മുഖത്തെ പ്രസരിപ്പും ചോടിപ്പും ഒക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ദയനീയത മുറ്റിയ നോട്ടം, ...............സാകൂതം ഞാന്‍ അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി....... സകലതും നഷ്ടപെട്ടവന്റെ ദയനീയത ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു. "ഫീ ഖംസീന്‍ റിയാല്‍ മഹക്"(നിന്റെ കയ്യില്‍ ഒരു അമ്പതു രൂപ ഉണ്ടോ വായ്പ എടുക്കാന്‍?) എന്ത്പറ്റി അബ്ദുള്ള (അറബിയില്‍).. അല്പം പേടി എന്നില്‍ ഇല്ലാതില്ല......ഞാന്‍ ആരാ മോന്‍....... ബലദിയ വന്നു പ്രശ്നം ഉണ്ടാക്കി, പോലീസ് അറസ്റ്റ് ചെയ്തു......... ആകെ പ്രശ്നം.....രണ്ടു ദിവസം മുംബ് ജയിലില്‍ നിന്ന് ഇറങ്ങി..... ഭാര്യക്ക്‌ ശമ്പളം കിട്ടിയാല്‍ കൊണ്ട് തരാം. സത്യത്തില്‍ വ്യാജ ഡോക്ടറെ പിടിച്ചു............................................................... "ശമ്പളം കിട്ടിയില്ല അബ്ദുള്ള, കുറച്ചു ദിവസം കഴിഞാനെങ്കില്‍ നോക്കാം".....അപ്പോഴേക്കും അബ്ദുള്ള പുതിയ വേഷത്തില്‍ ,പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടും എന്നരിയമായിരുന്ന ഞാന്‍ വിദഗ്ധമായി ഊരി എറിഞ്ഞു. (ഞാന്‍ വെറും ഹിന്ദി.?...!!!) . പുതിയ തട്ടിപ്പിന്റെ പദ്ധതികള്‍ മനസ്സില്‍ രൂപപ്പെടുത്താനുള്ള വ്യഗ്രതയുമായി അബ്ദുള്ള നീരസത്തോടെ എന്നോട് സലാം പറഞ്ഞു നീങ്ങുന്നത് നിര്‍നിമേഷനായി ഞാന്‍ നോക്കി നിന്നു.................................................................... @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

Friday, October 15, 2010

ഗ്രാമ-പഞ്ചായത്തുകള്‍ ,നാം അറിഞ്ഞതും അറിയാത്തതും

കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പു ചൂടിലാണല്ലോ. ഇത്തരുണത്തില്‍ ,പഞ്ചായത്തുകളെ കുറിച്ചും അവയുടെ അധികാര -അവകാശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത് നന്നാകുമെന്ന് തോന്നുന്നു. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു കൂട്ടം സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. കൂടുതല്‍ നിര്‍ദേശങ്ങളും വിശകലനങ്ങളും ഉണ്ടാവുമെന്നും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതിലുടെ ഞാന്‍ ലക്‌ഷ്യം വെക്കുന്നത്. കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനം രൂപികരിച്ചു കൊണ്ട് 1994 ലെ കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കുകയും ജില്ല ,ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകള്‍ 1995 ഒക്ടോബറില്‍ നിലവില്‍ വരികയും ചെയ്തു.



ഘടന :- പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ്-പ്രസിഡന്റ്‌, സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ ,പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കും പഞ്ചായത്തില്‍. കൂടാതെ ഉദ്യോഗസ്ഥന്മാരായി പഞ്ചായത്ത് സെക്രട്ടറി, കയ്മാറിക്കിട്ടിയ ചുമതലകള്‍ വഹിക്കുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമ ഭരണത്തില്‍ ജന പങ്കാളിത്തം ഉറപ്പാക്കുന്നതിലെക്കായി ഗ്രാമസഭകളും ഉണ്ടാവും.

ഒരു പഞ്ചായത്തിലെ ജന സംഖ്യ അനുസരിച്ചു അവയെ നിശ്ചിത ജനങ്ങള്‍ അടങ്ങിയ വാര്‍ഡുകളായി തിരിക്കുന്നു. ഓരോ വാര്‍ഡില്‍ നിന്നും പ്രായ പൂരത്തി വോട്ട് അവകാശത്തിളുടെ വാര്‍ഡു മെമ്പറെ തിരഞ്ഞെടുക്കുന്നു.ഈ വാര്‍ഡു മെമ്പര്‍മാര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു. ഒരു പഞ്ചായത്തിലെ കാര്യ നിര്‍വഹണ അധികാരി യാണ് പഞ്ചായത്ത് പ്രസിഡന്റ്‌. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ്‌, ധനകാര്യം, വികസനം, ക്ഷേമ കാര്യം എന്നിവക്കായി മൂന്നു സ്ടാണ്ടിംഗ് കമ്മിറ്റികളെയും വാര്‍ഡു മെമ്പര്‍മാരില്‍ നിന്നും തിരഞ്ഞെടുക്കുന്നു.
ഒരു വാര്‍ഡിലെ വോട്ടര്‍മാരുടെ സഭയാണ് ഗ്രാമ സഭ. വര്‍ഷത്തില്‍ കുറഞ്ഞത് നാല് പ്രാവശ്യമെങ്കിലും കൂടേണ്ട ഗ്രാമ സഭ വിളിച്ചു കൂട്ടുന്നത് വാര്‍ഡ് മെമ്പര്‍ മാര്‍ ആണ്. ഇതില്‍ വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍, വികസന പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ മുതലായവ ചര്‍ച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണം.
പഞ്ചായത്തിന്റെ ചുമതലകളെ പൊതുവേ മൂന്നായി തരം തിരിക്കാം. അനിവാര്യ ചുമതലകള്‍, പൊതുവായ ചുമതലകള്‍, മേഘലകള്‍ അടിസ്ഥാനമാക്കിയുള്ള ചുമതലകള്‍ എന്നിവയാണ് അത്.
അനിവാര്യ ചുമതലകള്‍ ...............
1. കെട്ടിട നിര്‍മാണം നിയന്ത്രിക്കുക. 2. പൊതുസ്ഥലങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക. 3. പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുക. 4. കുളങ്ങളും മറ്റു ജലസംഭരണികളും സം‌രക്ഷിക്കുക 5. ഗ്രാമ പഞ്ചായത്തിന്റെ ചുമതലകളിലുള്ള ജലമാര്‍ഘങ്ങളും കനാലുകളും സ‌രക്ഷിക്കുക 6. ഖര മാലിന്യങ്ങള്‍ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക
8. പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക
9. പൊതു ചന്തകള്‍ പരിപാലിക്കുക.
10. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുക 11. മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം, എളൂപ്പം കേടുവരുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുക
11. ഭക്ഷണശാലകളെ നിയന്ത്രിക്കുക 13. ഭക്ഷണത്തിലോ ഭക്ഷ്യവസ്തുക്കളിലോ മായം ചേർക്കുന്നത് തടയുക 14. റോഡുകള്‍, മറ്റു പോതുമുതലുകള്‍ സംരക്ഷിക്കുക്ക. 15. തെരുവ് വിളക്കുകള്‍ കത്തിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക. 16. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക. 18. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുക 19. ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക 20. ജനനവും മരണവും രജിസ്റ്റർ ചെയ്യുക 21.കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക 22. പൊതുസ്ഥലങ്ങളിൽ മൂത്രപ്പുര, കക്കൂസ്, കുളിമുറി എന്നിവ ഏർപ്പെടുത്തുക. 23. ഉത്സവങ്ങളുടേയും ആഘോഷങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക 24. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുകയും, അലഞ്ഞു തിരിയുന്ന തെരുവ് നായകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക. 25. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ ഏര്‍പെടുത്തുക .
തുടങ്ങിയവ ആണ് അതില്‍ ചിലത്.
തുടരും..................................

Saturday, February 13, 2010

എല്ലാവര്‍ക്കും നബിദിന ആശംസകള്‍.

Wednesday, January 27, 2010

"ഒരു നേര്‍ച്ചയും ബിന്‍ ലാദന്‍ കൊതുകിന്റെ കുത്തും "

വിശാലമായ നടുത്തളത്തില്‍ നീട്ടി വിരിച്ച മനോഹരമായ പരവതാനി,
അതിന്റെ ഏറ്റവും പ്രധാന പൊയന്റില്‍ ഖത്തീബ് ഉസ്താദ്,
തൊട്ടടുത്ത് മുക്രി ഉസ്താദിന്റെ സ്ഥാനം, അതിനടുത്തായി ഏതു മൌലിതും നേര്‍ച്ചയും വിവിധ രീതികളിലും താളത്തിലും ചൊല്ലാന്‍ കഴിവുള്ള "കാണാപ്പാഠം"വിദഗ്ധര്‍, അവിടം വിട്ടാല്‍ ആദ്യ രണ്ടു വരി കഴിയുന്നത്ര ഉച്ചത്തില്‍ ചൊല്ലി നേര്ച്ച സങ്കടിപ്പിച്ച വീട്ടുകാരന്റെ ദൃഷ്ടിയില്‍ പെടാന്‍ പെടാപാട് പെടുന്ന ചിലര്‍, അവിടുന്നങ്ങോട്ട് ഭക്ഷണ സമയം കാത്തു അക്ഷമയോടെ അസ്വസ്ഥത യോടെ പിച്ചും പേയും പറഞ്ഞു അടുക്കള ഭാഗത്തേക്കും തിരിച്ചും ഉലാത്തുന്ന ഭക്ഷണ പ്രിയര്‍. സത്യത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗം അവര്‍ തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, പല ആനുകുല്യങ്ങളും ലഭിക്കാതെ പോകുന്ന ഒരു വിഭാഗമാണ് ഇക്കുട്ടര്‍.
സദസ്സില്‍ എത്തുന്ന കല്‍ക്കന്ധം കുരുമുളക് മിശ്രിതം സ്വാദ് നോക്കാന്‍ പോലും കിട്ടില്ല,,,
നല്ല എരുവോട് കൂടി ചൂടുള്ള "ചുക്ക് കാപ്പി"ചൂടാറ്റി കുടിക്കുന്നത് നോക്കി കാണാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഇവര്‍,
ഇത്തരം അവകാശ നിഷേധം ഒക്കെ അനുഭവിക്കുന്ന കൂട്ടര്‍ ആണെങ്കിലും കാലത്തിനൊത്ത് ഇവര്‍ക്കും ഇപ്പൊ ചില ആനുകുല്യങ്ങള്‍ കിട്ടി തുടങ്ങിയിരിക്കുന്നു. അതിലൊന്ന് നേര്ച്ച അകത്തു തുടങ്ങുന്നതിനു മുമ്പ് തന്നെ ഭക്ഷണം കഴിച്ചു സ്ഥലം വിടാം എന്നതാണ്. ഇതിലൊന്നും അല്ല എന്റെ കാര്യം കേട്ടോ.. സന്ദര്‍ഭം വിവരിക്കാന്‍ വേണ്ടി ചുരുക്കി പറഞ്ഞെന്നെ ഉള്ളു. (ഇത് കൊണ്ട് മൌലുതും നേര്‍ച്ചയും കഴിപ്പിക്കുന്നവരോടും, ചൊല്ലുന്നവരോടും വിരോധി ആണെന്നോനും നുണ പറഞ്ഞു പരത്തിയെക്കല്ലേ!.) ഇനി കാര്യത്തിലേക്ക് കടക്കാം. ഇത്രയും രംഗങ്ങള്‍ ഞാന്‍ കണ്ടത് നാട്ടിലെ ഒരു മാന്യ ദേഹത്തിന്റെ വീട്ടില്‍ വച്ച്. ഞാന്‍ അവിടെ എങ്ങിനെ എത്തിയെന്നും അവിടുന്ന് ഉണ്ടായ ഒരു അനുഭവം ഓര്‍മയില്‍ വരുമ്പോഴൊക്കെ അടുത്ത സുഹൃത്തായ "തൊലിക്കട്ടി റഹീം" അടുത്ത് ഉണ്ടായിരുന്നെങ്കില്‍ തല്ലിയാല്‍ അവനോളം എത്തില്ലെങ്കിലും ആളെ വച്ച് കൊടുത്തേനെ രണ്ടെണ്ണം (ചുമ്മാ!!)എന്തിനെന്നോ....... കാരണം അവന്‍ ഒരുത്തന്‍ വരുത്തി വച്ച ഒരു പോല്ലാപ്പായിരുന്നു അന്നത്തെ സംഭവം. (ഇനി സംഭവത്തിലേക്ക് കടക്കാം, അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൈ വക്കും........) നേര്‍ച്ച ഏകദേശം മുക്കാല്‍ ഭാഗവും ചൊല്ലി കഴിഞ്ഞിരിക്കുന്നു. പുറത്താണെങ്കില്‍ ആളുകളുടെ തള്ളിച്ച കൂടി വരുന്നു. വീട്ടുകാരനെ മുഖം കാണിക്കാന്‍ എന്തോ ഒരു മടി കാരണം ഞാന്‍ പുറത്ത് തന്നെ "ഭക്ഷണ പ്രിയരുടെ" കൂടെ ആയിരുന്നു. (മടിയുടെ കാരണം ഒടുക്കം പറഞ്ഞാല്‍ പോരെ?) പുറത്താണെങ്കില്‍ ചാറ്റല്‍ മഴ ... കൊതുകുകള്‍ ലഷ്കറെ ത്വയിബ പരിശീലനം കിട്ടിയിട്ടെന്ന പോലെ ഞാന്‍ അടക്കം ഉള്ളവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരുന്നു. ഒരു തരത്തിലും അവരോടു യുദ്ധം ചെയ്യാനുള്ള ശേഷി കായികംയോ, ശരീരികംയോ എനിക്കില്ലായിരുന്നു. ഒന്ന്, അന്ന് ഉച്ച ഭക്ഷണം ഒഴിവാക്കാന്‍ തൊലിക്കട്ടി റഹീം ആദ്യമേ ഉപദേശിച്ചിരുന്നു. അത് മനസാ വാചാ അനുസരിച്ചിരുന്നു രണ്ടു, വെയ്കുന്നേരം ഉമ്മ വച്ച് നീട്ടിയ ചൂട് ചായ പോലും രാത്രിയിലുള്ള നേര്‍ച്ചയുടെ വിശേഷം എടുത്തു പറഞ്ഞു കൊണ്ട് സ്നേഹ പൂര്‍വ്വം നിരസിച്ചതും എന്നെ നന്നായി ക്ഷീണിപ്പിക്കുന്നു. സമയം കടന്നു പോയിക്കൊണ്ടിരുന്നു. നേര്ച്ച കഴിഞ്ഞു ഒന്നും രണ്ടും ട്രിപ്പുകള്‍ ചോറ് വിളമ്പി കൊണ്ടിരുന്നു....പ്രധാനികള്‍ എല്ലാവരും സ്ഥലം വിട്ടു. ഉപ പ്രധാനികളും സലാം ചൊല്ലി കൊണ്ടിരിക്കുന്നു.... മൂന്നാം ട്രിപ്പും കഴിഞ്ഞിരിക്കുന്നു. ആരും വിളിക്കില്ലെന്നരിയാം, എങ്കിലും ഇടയ്ക്കിടെ തല അകത്തേക്കിട്ടു എത്തി വലിഞ്ഞു നോക്കി. ആരും ദയ കാണിച്ചില്ല. അതിനിടയില്‍ കൂടെ ഉണ്ടായിരുന്ന തൊലിക്കട്ടി റഹിം കിട്ടിയ ചാന്‍സില്‍ ഒരു സീറ്റില്‍ കയറി ഇരിപ്പുരപ്പിച്ച്ചിരുന്നു. അല്പം പുച്ച്ചതോടെ അതിലേറെ നീരസത്തോടെ എന്നെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് ഉപദേശിച്ചു, "എവിടെ എങ്കിലും കയറി ഇരിക്കാന്‍ നോക്കിഷ്ടാ..........വായും നോക്കി ഇരുന്നാല്‍ കാര്യം നടക്കില്ലാ" ഞാന്‍ അവനെ ദയനീയമായി നോക്കി. ഉള്ളില്‍ സങ്കടം വന്നു തുടങ്ങി. ബിന്‍ ലാദന്റെ അനുയായി എന്ന് തോന്നിക്കുന്ന ഒരു ഭീമാകാരന്‍ കൊതുക് എന്റെ പുറത്തിട്ടു ആഞ്ഞു കുത്തി ' മുക്കാല മുകബല' പാടി തലയ്ക്കു ചുറ്റും ബഹിരാകാശ നിരീക്ഷണം നടത്തി കൊണ്ടിരുന്നു. ഇനിയും ഇവരോട് യുദ്ധം ചെയ്യാനുള്ള ത്രാണി ഇല്ലായിരുന്നു. ..രാത്രി ഏറെ വൈകി. വീട്ടിലേക്കുള്ള യാത്രയും മനസ്സിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. കാരണം അവന്റെ കയ്യിലുള്ള സ്വിച്ച് ഇല്ലാത്ത ഒരു ടോര്‍ച്ച് തന്നാലെ എനിക്ക് എന്റെ കൊട്ടാരത്തിലേക്ക് പോകാന്‍ കഴിയുകയുള്ളൂ എന്നാ ചിന്ത അവനെ കൂടുതല്‍ അഹങ്കാരി ആക്കിയോ എന്തോ? അധികാര ദാര്ഷ്ട്യത്ത്തിന്റെ ഹുങ്ക് അവന്റെ കല്പനയില്‍ കാണാമായിരുന്നു. മുമ്പില്‍ വിനയത്തോടെ നിക്കുന്ന അടിയാന്റെ ഭാവത്തില്‍ അവനെ ഒരിക്കല്‍ കൂടി നോക്കി.. അതിര്‍ത്തിയില്‍ പട വെട്ടുന്ന സെയ്നികന്റെ ആവേശത്തോടെ ,അതിലേറെ ആക്രയോടെ വെട്ടി വിഴുങ്ങുന്നത് വായ നിറഞ്ഞു കവിഞ്ഞ വെള്ളം നിയന്ത്രിച്ചു കൊണ്ട് ഞാന്‍ സാകൂതം നോക്കി നിന്ന്. അങ്ങിനെ നാലും അഞ്ചും ട്രിപ്പ് വിളമ്പും കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്റെ ഊഴം വന്നില്ല. എന്നെ പോലെ ഏതാനും പേര്‍ ഊഴം കാത്ത് നിക്കുന്നു. ഇവരൊക്കെയും തന്നെ പോലെ "uninvited" category ആണോ ആവൊ? ശരിക്കും ഞാന്‍ ക്ഷണിതാവ് തെന്നെയാനെന്നാണ് ഞാന്‍ വിശ്വസിച്ചതും അവിടെ എത്തിപെട്ടതും. അപ്പോഴാണ്‌ റഹീമിന്റെ തീറ്റ കഴിഞ്ഞുള്ള വരവും ഞെട്ടിപ്പിക്കുന്ന ഒന്ന് രണ്ടു വിവരങ്ങളുടെ വെളിപ്പെടുത്തലുകളും ഉണ്ടായത്.
"ഇനിയും നീ കാത്തു നിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല , കാരണം ഉണ്ടാക്കിയ ചോറ് തീര്‍ന്നിരിക്കുന്നു,വാ നമുക്ക് പോകാം" യാതൊരു ഭാവ മാറ്റവും ഇല്ലാതെ അവനതു പറഞ്ഞപ്പോള്‍ ഒരു തടിയന്ടവിട നസീര്‍ ആവാതിരിക്കാന്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു . എന്റെ സകല നിയന്ത്രണവും വിട്ടു പോകുമോ എന്നെനിക്കു തോന്നി. സമൂഹത്തില്‍ ഗുണ്ടകളെയും അക്രമികളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം 'തൊലിക്കട്ടി നാവുകാര്‍ " ഒരു കാരണം തന്നെയല്ലേ എന്ന് ചിന്തിക്കാതിരുന്നില്ല. ആകെ അന്ധാളിച്ചു നിക്കുന്ന എന്റെ അപ്പോഴത്തെ അവസ്ഥയിലും യാതൊരു ദയയും കാട്ടാതെ അവന്‍ തടര്‍ന്നു........
"ഇവിടെ നിന്നെ പോലെ വിളിക്കാതെ വന്നവരാണ് അധികവും, അതാ ഇങ്ങിനെ ഒക്കെ സംഭവിച്ചത്, വീട്ടുകാരനെ പറഞ്ഞിട്ട് കാര്യമില്ല"
"എന്ത്? നീ അല്ലെ പറഞ്ഞത് എന്നെയും കൂട്ടി ചെല്ലാന്‍ ഇദ്ദേഹം പ്രത്യേകം പറഞ്ഞെന്നും എന്നെ കണ്ടു കിട്ടാത്തത് കൊണ്ട് നിന്നെ ഏല്പിച്ചത് ആണെന്നും? ഇളഭ്യനായി ,അതിലേറെ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പതുക്കെ പിറ് പിറുത്തു.
"അതിനു അയാള്‍ എന്നെ വിളിച്ചിട്ട് വേണ്ടേ? എന്നിട്ടല്ലേ നീ?" സദാം ഹുസൈനെ പിടിച്ച ബുഷിന്റെ മുഖത്ത് കണ്ട കൊലച്ചിരി ഭക്ഷണം കഴിച്ച അവന്റെ മുഖത്ത് ഞാന്‍ കണ്ടു.....

"എന്നെ വിളിപ്പിക്കാന്‍ പലവട്ടം ഞാന്‍ ഇയാളുടെ മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടും ഈ ഇയാള്‍ എന്നെ മൈന്‍ഡ് ചെയ്തില്ല, അതും പോരഞ്ഞു സൈക്കിള്‍ ചവിട്ടി വന്നു ഈ മനുഷ്യന്റെ മുന്നില്‍ വീണു നോക്കി, എന്നിട്ടും ഈ നേര്ച്ചക്ക് വിളിക്കാന്‍ ഇയാള്‍ തയ്യാറായില്ല. അന്നേ ഞാന്‍ കരുതിയതാ നിന്നെയും കൂട്ടി ഇവിടെ വന്നു ചോറ് തിന്നണം എന്ന്. "ദ്വന്ദ യുദ്ധത്തില്‍ ജയിച്ച മല്ലന്റെ ആവേശത്തോടെ അവന്റെ പ്രസംഗം വാചകമടി തുടര്‍ന്ന് കൊണ്ടിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വീട്ടുകാരന്‍ അപ്പോഴേക്കും ഞങ്ങളുടെ മുന്നിലെത്തി. എന്നെ കണ്ടു,
" നീ വന്നിട്ടുണ്ടോ? നന്നായി" സ്നേഹപൂര്‍വ്വം അകത്തു കൂട്ടി കൊണ്ട് പോയി എവിടുന്നോ നല്ല ഒരു പ്ലേറ്റ് നെയ്ച്ചോറും കോഴിക്കറിയും സങ്ങടിപ്പിച്ചു തന്നു. ആവേശത്തോടെ അതിലേറെ ആക്രയോടെ അത് വരി വലിച്ചു അകത്താക്കുമ്പോള്‍, ആ നല്ല മനുഷ്യനെ തോല്പിക്കാന്‍ ആണല്ലോ തൊലിക്കട്ടിയും അവനെ പോലെ ഉള്ള കുറെ ആള്കാരും അന്ന് ക്ഷണിക്കാതെ അവിടെ എത്തിയത് എന്നോര്‍ത്തപ്പോള്‍ വേദന തോന്നി. വയറു നിറച്ചു കൈ കഴുകാനായി ചെന്നപ്പോഴേക്കും അവിടെ കാത്തു നിന്നിരുന്ന പഴയ ബിന്‍ ലാദിന്‍ കൊതുക് പുതിയ ഒരു താളവും ഇട്ടു കൊണ്ട് എന്റെ അടുത്ത എത്തി, വയറു നിറഞ്ഞ ആവേശത്തില്‍ സര്‍വ ശക്തിയുമെടുത്ത് ആഞ്ഞു വീശിയപ്പോള്‍ താജ് ഹോട്ടലില്‍ ഇന്ത്യന്‍ വീര്യത്തിന് മുന്നില്‍ ചത്തൊടുങ്ങിയ തീവ്രവാതികളെ പോലെ എന്റെ കയ്യില്‍ ആ കൊതുക് ചതഞ്ഞരഞ്ഞു.ഒപ്പം തൊലിക്കട്ടി രഹീമിനോട് അല്പം ആദരവും..........................................***************

Monday, January 25, 2010

അറുപത് തികഞ്ഞ ഇന്ത്യന്‍ റിപബ്ലിക്

ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നും മോജിതമായി നമ്മുടെ ഇന്ത്യ ഒരു പരമോന്നത റിപബ്ലിക് രാജ്യമായതിന്റെ ഓര്‍മ്മക്കായി ജനുവരി 26 ഓരോ വര്‍ഷവും റിപബ്ലിക് ദിനമായി നാം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ്‌ 15 നു ഇന്ത്യ സ്വതന്ത്രമായെങ്കിലും മഹത്തായ ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വരുന്നത് 1950 ജനുവരി 26 നു മാത്രമാണ്. 47 മുതല്‍ 50 വരെയുള്ള ഭരണ കൈമാറ്റ കാലയളവില്‍ ഇന്ത്യയുടെ ഭരണ ചുമതല ജോര്‍ജ് 4- നു ആയിരുന്നെങ്കിലും 1950 ജനുവരി 26 നു ഡോക്ടര്‍. രാജേന്ദ്ര പ്രസാദ് ഇന്തയുടെ ആദ്യത്തെ രാഷ്ട്രപതി ആകുന്നതോടെ വൈദേശിക ആദിപത്യതിന്റെ അവസാന കണ്ണിയും പൊട്ടിച്ചെറിഞ്ഞു കൊണ്ട് നമ്മുടെ ഭാരതം ലോകത്ത് വച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പിറവി കുറിക്കുകയായിരുന്നു. മഹത്തായ നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്യുന്ന സമത്വ സുന്ദരമായ കാഴ്ചപ്പാട് ഇന്ത്യയിലെ ഓരോ പൌരനും തുല്യ നീതി നല്‍കുന്നു. റിപബ്ലിക് ആയി 60 വര്ഷം പിന്നിടുമ്പോള്‍ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് ലോക രാജ്യങ്ങല്ക് മുന്നില്‍ ഭാരതാംബയെ തല ഉയര്‍ത്തി പിടിച്ചു നില്ക്കാന്‍ പ്രാപ്തമാക്കിയത് അതിനെ സവിശേഷമായ "നാനാത്വത്തില്‍ ഏകത്വം " തന്നെയാണ്. ചിദ്ര ശക്തികള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെ കടക്കല്‍ കത്തി വെക്കാന്‍ കൊണ്ട് ശ്രമിക്കുമ്പോഴും ഒരു പര്ധി വരെ അവയെ തടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട് താനും. ഐക്യത്തോടെ മുന്നോട്ടു പോകാന്‍ നമുക്ക് ഇനിയും എന്നെന്നും കഴിയട്ടെ!

Sunday, January 10, 2010

****ഹാജിക്ക നാട്ടിലേക്കു തിരിക്കുമ്പോള്‍*******

നാട്ടിലെ മദ്രസ്സ അങ്കണം .....


മദ്രസ്സയുടെ മുറ്റത്തു പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്റ്റേജ് -


നബിദിന സമ്മേളനത്തോടനുബന്ധിച്ചു സ്റ്റേജില്‍ നിരന്നിരിക്കുന്ന ഉലമാക്കളും ഉമറാ ക്കളും -


സ്റെജിന്റെ മറ്റേ അറ്റത്തു ഏന്തി വലിഞ്ഞു നിന്ന് സര്‍വ ശക്തിയുമെടുത്ത് "മുത്ത്‌ റസുല്‍" മദഹുഗാനം പാടുന്ന വിദ്യാര്‍ഥി............
അവന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി പൊട്ടിപ്പോകുമാരുച്ചത്ത്തില്‍ മൈക്ക് എത്തിപ്പിടിച്ച്‌ "ദുല്‍ ദുല്‍ കുതിര കുളമ്പടി കേള്‍ക്കും പരിപാവനമാം മണ്ണ്.........അലറിക്കൊണ്ടിരുന്നു. സദസ്സിലുണ്ടായിരുന്ന അബ്ദുള്ള ഹാജിക്ക അവന്റെ ഈ ദയനീയ സ്ഥിതി കണ്ടിട്ടോ, സഹതാപം കൊണ്ടോ എന്തെങ്കിലും കൊടുത്തു പ്രോത്സാഹിപ്പിക്കണം എന്നുറച്ചു. അദ്ദേഹം എല്ലായ്പ്പോഴും അങ്ങിനെ തന്നെആയിരുന്നല്ലോ. കഴിവുളവരെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും ഒരിക്കലും മടികാണിക്കാത്ത വ്യക്തിത്വതമായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയ ആ കുട്ടിക്ക് അദ്ദേഹം വീട്ടില്‍ വിളിച്ചു കൊണ്ട് പോയി ഒരു ഷര്‍ട്ട്‌ പീസ് സമ്മാനമായി കൊടുത്തു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും ആ സമ്മാനം ഇന്നും മറക്കാത്ത ഓര്‍മആയി സൂക്ഷിക്കുന്നു. എ. ആര്‍. റഹ്മാന് ഓസ്കാര്‍ അവാര്‍ഡ്‌ ലഭിച്ചതിലും വലിയ നേട്ടമായി അവന്‍ സുഹൃത്തുക്കളുടെ ഇടയില്‍ അതുമായി ഞെളിഞ്ഞു നടന്നു. കേവലം ഒരു ഷര്‍ട്ട്‌ പീസ് എന്നതിലുപരി ആ ഗിഫ്റ്റ് കൊണ്ട് അവനു നല്‍കിയ പ്രോത്സാഹനം വിസ്മരിക്കനവാത്തതും വിലപ്പെട്ടതും തന്നെ ആണ് . സത്യത്തില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം അവനു നല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും വഴിത്തിരിവ് ആയി തീര്‍ന്നിട്ടുണ്ട്.



അവിടുന്നും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും പിയര്‍ലെസ്സ് ഫീല്‍ഡ് പ്രവര്‍ത്തനവുമായി ബന്ധപെട്ടു അദേഹത്തെ സമീപിച്ചപ്പോള്‍ മാനസികമായി യോജിക്കാത്തത് ആയിട്ട് പോലും, ഒരു മടിയും കൂടാതെ ഒരു പോളിസി എടുത്തു കൊണ്ട്, നിര്‍ബന്ധിച്ചു അവിടെ എത്തിച്ച സുഹൃത്തിനോട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരു കുളിര്‍മയുള്ള ഓര്‍മയായി ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. പോളിസി എടുത്താല്‍ കിട്ടുന്ന കമ്മീഷന്‍ ഓര്‍ത്തു കൊണ്ട് മണിക്കൂറുകളോളം വയിട്ടടിച്ചു കൊക്ണ്ടിരുന്ന എന്റെ സുഹൃത്തിനോട്‌ ഹാജിക്ക-


" ഞാന്‍ ഇത്തരം പോളിസി എടുക്കാറില്ല'



ഇത് എടുത്താല്‍ വര്‍ഷങ്ങള്ക് ശേഷം ഹാജിക്കയെ തേടി എത്തിയേക്കാവുന്ന വന്‍ നേട്ടങ്ങളെ കുറിച്ച് കുറെ നേരം വായിട്ടടിച്ചിട്ടും "താല്പര്യമില്ല" എന്ന ഒരു ഉത്തരമായിരുന്നു കിട്ടിയത്. പതിനെട്ടു അടവും പയറ്റി പരാജയപ്പെട്ട സുഹൃത്ത്‌ അവസാനം "ഹാജിക്ക ഒരു പോളിസി എടുത്താല്‍ ജോലി ഇല്ലാത്ത ഇവന് ഒരു ജോലി ആവും" എന്നങ്ങു കാച്ചി....



പ്രി-ഡിഗ്രി യും ഡിഗ്രി യും ഒക്കെ കഴിഞ്ഞാല്‍ വലിയ പത്രാസിലെത്തി എന്ന് കരുതി തേരാ പാരാ നടന്നിരുന്ന പണ്ടത്തെ തുക്കട കലാകാരനായിരുന്ന അന്നത്തെ ആ കുട്ടിയുടെ പുരോഗതിക്കു തന്നാലാവുന്നത് ചെയ്യാമല്ലോ എന്ന് കരുതിയത്‌ കൊണ്ടാവാം ഹാജിക്ക ചോദിച്ചു,



" ഇവന് ഇത് കൊണ്ട് ഒരു ജോലി കിട്ടുമോ"



എങ്കില്‍ അവനു വേണ്ടി ഞാന്‍ ഒരു പോളിസി എടുക്കാന്‍ തയ്യാര്‍, അവന്‍ രക്ഷപെടുമെങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു." സുഹൃത്തിന്റെ കണ്ണുകളില്‍ കമ്മീഷന്‍ കണ്ടു കൊണ്ടുള്ള ആര്‍ത്തി ഞാന്‍ വായിച്ചെടുത്തു. ഇത് സത്യമോ അതോ തട്ടിപ്പോ , ഈ പണവും വാങ്ങി സ്നേഹിതന്‍ തന്റെ പാട്ടിനു പോയാല്‍ ഈ വലിയ മനുഷ്യന്റെ മുമ്പില്‍ ഞാന്‍ കള്ളന്‍ ആവില്ലേ? സുഹൃത്ത്‌ പറഞ്ഞ കാക്കത്തോള്ളായിരം നേട്ടങ്ങള്‍ പീരീഡ്‌ കഴിഞ്ഞാല്‍ ഹാജിക്കക്ക് ലഭിക്കുമോ? ഇത് ഒരു തൊഴില്‍ ആയി മുന്നോട്ടു കൊണ്ട് പോകാന്‍ തനിക്കു പറ്റുമോ? ഇത്തരം ഒരായിരം സംശയങ്ങള്‍ക്ക് നടുവില്‍ ആയി തരിച്ച്ചിരിക്കുമ്പോഴും അന്ന് ഒരു ദിവസത്തേക്ക് ആയി തനിക്കും കിട്ടാന്‍ പോകുന്ന കമ്മീശ്രന് ഓര്‍ത്തു സന്തോഷിക്കതിരുന്നില്ല. അതിലൊക്കെ ഏറെ എന്നെ സ്വദീനിച്ച കാര്യം ഹാജിക്ക കാണിച്ച അന്നത്തെ മഹാ മനസ്കത തന്നെ ആയിരുന്നു. കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ഹാജിക്കക്ക് തിരിച്ചു കിട്ടിയെന്നറിഞ്ഞപ്പോള്‍ ഹാജിക്കയെ ക്കാളും സന്തോഷിച്ചതും ഞാന്‍ തന്നേയ് ആയിരുന്നിരിക്കാം.......



താന്‍ ജീവിക്കുന്ന സമൂഹത്തിനും ഉയര്‍ച്ചയും ഉന്നമനവും ആഗ്രഹിക്കുന്ന ആ വലിയ മനസ്സിനെ അന്നും ഇന്നും എന്നും ആദരവോടെ നോക്കിക്കാണാന്‍ മാത്രമേ അന്നത്തെ ആ പാട്ടുകാരനും, പിയര്‍ലെസ്സ് എജെന്റ് ഉം ഒക്കെ ആയ എനിക്ക് സാധിക്കു...........വര്‍ഷങ്ങള്ക് ശേഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ അങ്ങയെ സ്വീകരിക്കാന്‍ സന്നദ്ധമായി കാത്തു നില്കും എന്നാ കാര്യത്തില്‍ സംശയമില്ല. കാരണം അങ്ങയുടെ പ്രവാസ ജീവിതത്തില്‍ താങ്കള്‍ അങ്ങയുടെ ഗ്രാമത്തിലെ പാവപ്പെട്ടവരെയും സഹായം ചോദിച്ചു എത്തുന്നവരെയും ഒരിക്കലും അവഗണിച്ചു കളഞ്ഞില്ല എന്നത് കൊണ്ട് തന്നെ അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍വശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...കൂടുതല്‍ കാലം വരും തലമുറയ്ക്ക് നെത്രത്വമായും , ഒരു വഴി കാട്ടി ആയും തുടരാന്‍ ഈ ഹാജിക്കക്ക് കഴിയട്ടെ എന്നാശിക്കുന്നു.........................................


********************** ***********************





Thursday, November 26, 2009

ലബ്ബൈകല്ലഹുമ്മ ലബ്ബൈക്!
എല്ലാവര്‍ക്കും ബക്രീദ് ആശംസകള്‍