Friday, September 19, 2008

ശാന്തി തേടുന്ന ഇന്ത്യ .

കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേള്‍കുന്ന റിപ്പോര്‍ട്ടുകള്‍ മതേതര ഇന്ത്യയുടെ അന്ത :സ്സത്തക്ക് യോജിക്കുന്നവയല്ല. ഒറിസ യില്‍ തുടങ്ങി ഇങ്ങു കര്‍ണാടകവും കടന്നു കേരള അതിര്‍ത്തി പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന അക്രമ സംഭവങ്ങള്‍ അതാണല്ലോ വിളിച്ചോതുന്നത്? ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ ഏകപക്ഷിയമായി അടിച്ച് തകര്കുകയും വിശ്വാസികളെ വെട്ടിക്കൊലപെടുത്ത്തുകയും ചെയ്യുന്ന നിഷ്ടുരത ഈ നാടിന്‍റെ മതേതര സമാധാനം തകര്‍ക്കാന്‍ ചില തല്പര കഷികള്‍ മനപുര്‍വം ശ്രമിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ഇവിടെ ആര് ആര്‍ക്കാണ് എതിര്? ഹിന്ദുക്കള്‍ ക്രിസ്ത്യനികല്കോ? മുസ്ലിംകള്‍ ഹിന്ടുക്കള്കോ? ക്രിസ്ത്യാനികള്‍ മുസ്ലിംകല്കോ? സിക്കുകാരനും ജൈന മത വിശ്വാസിയും തമ്മില്‍ ശത്രുതയുണ്ടോ? "ഇല്ല" എന്ന് തന്നെ ആണ് ഉത്തരം. പിന്നെ ഈ ആയുധമെടുക്കുന്നവാര്‍ ആര് എന്ന ചോദ്യം പ്രസക്തമാകുന്നു. അധികാരത്തിന്റെ കോട്ട കൊത്തലങ്ങളിലേക്ക് കയറി പറ്റാനുള്ള ചവിട്ടുപടി ആയി , ശാശ്വത സമാധാനവും ശാന്തിയും മാത്രം അനുശാസിക്കുന്ന മതങ്ങളുടെ പേരു ദുരുപയോഗം ചെയ്യുന്ന അധികാര ദുര മൂത്ത ചിലരുടെ കരങ്ങള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്ത്തിക്കുന്നില്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഏത് മത വിശ്വസിക്കും തങ്ങളുടെ മതം പഠിക്കാനും ,പഠിപ്പിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്രിയം ഈ രാജ്യത്ത് ഉണ്ടെന്നിരിക്കെ കയ്യൂക്കിന്റെ ബലത്തില്‍ വിശ്വാസ സ്വാതന്ത്രിയം അടിച്ചമര്‍ത്താനുള്ള ഇത്തരം ചിദ്ര ശക്തികളുടെ പ്രവര്ത്തനം രാജ്യത്തെ ആശന്തിയിലേക്ക് മാത്രമെ നയിക്കു‌. മതം അറിയുന്ന ഒരു വിശ്വാസിയേയും ഇത്തരം ദുഷ്ട ശക്തികളുടെ ആഹ്വനങ്ങല്ക് ചെവികൊടുക്കാന്‍ കിട്ടില്ല എന്ന കാര്യം വളരെ വ്യക്തം..........

അധികാരത്തിന്റെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്ഫോടന രംഗംങള്‍ ടി.വി, യിലൂടെ കണ്ടു കൊണ്ടിരുന്ന പതിനായിരങ്ങളുടെ മനസ്സില്‍ നിന്നും ഉയരുന്ന ശാപവാക്കുകള്‍ മാത്രം മതി ഇതു ചെയ്തവര്‍ കത്തി ചാംബലവാന്‍ ഒന്നുമറിയാത്ത കുറെ പാവപ്പെട്ട മനുഷ്യരെ ചുട്ടു കൊന്നിട്ട് ഇവര്‍ എന്ത് നേടി? ഇവിടെ നഷ്ടം അച്ഛനെ നഷ്ടപെട മകനും, ഭര്‍ത്താവിനെ നഷ്ടപെട്ട ഭാര്യക്കും, സഹോദരനെ നഷ്ടപെട സഹോദരിക്കും,ഒക്കെ അല്ലെ? ഇതൊക്കെയും നഷ്ടപെടുത്തി ദൂരെ ഒളിച്ചിരുന്ന് കണ്ടു രസിക്കുന്ന ഇത്തരം നരബോജിക്ലെ കണ്ടെത്തുന്നതില്‍ അധികാര കേന്ദ്രങ്ങള്‍ അമാന്തം കാണിച്ചു കൂടാ. യഥാര്ത്ഥ കാരണക്കാരെ കണ്ടെത്തുന്നതിനു പകരം മുന്കൂടിയുള്ള ലിസ്റ്റ് വെച്ചു കൊണ്ടാവര്ത് പ്രതികളെ പിടിക്കലും, ശിക്ഷിക്കളും ...യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യണം. വൈകാതെ തന്നെ സത്യം പുറത്ത് വരട്ടെ എന്ന് നമുക്കു പ്രര്‍ത്ത്തിക്കം.......

മതം അറിയുന്ന വിശ്വാസികള്‍ തങ്ങളുടെ മതം അനുശാസിക്കുന്ന നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട് പോകട്ടെ. രാമായണവും മഹാഭാരതവും, പുണ്യ പുരാണങ്ങളും അറിഞ്ഞ ഹിന്ധുവിണോ, ഖുറാനും തിരുസുന്നത്തും ജീവിത ചര്യ ആക്കിയ മുസ്ലിമിണോ, ബൈബിള്‍ അടുത്തറിയുന്ന ക്രിസ്ത്യനിക്കോ ഈ രാജ്യത്തിനെതിരായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗ ഭാക്കവാന്‍കഴിയില്ല തന്നെ........
നല്ല നാളുകള്‍ മാത്രം പുലരട്ടെ......................... ജയ് ഹിന്ദ്‌!

Tuesday, September 16, 2008

പാര്‍ട്ട് -മുന്‍

ഒടുക്കം നാടകം സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള ഊഴം വന്നെത്തി. കര്‍ട്ടന്‍ ഉയരുമ്പോള്‍ വിധി, ഫാദര്‍,ഹാജിയാര്‍, നമ്പുതിരി, ഈ നാള് പേരും ചങ്ങലയാല്‍ ബ്ന്ധനസ്തരായി കമിഴ്ന്നു കിടന്നിട്ടുണ്ടാവും . കര്‍ട്ടന്‍ ഉയരുന്നതോട് കൂടി നാലു പേരും സാവധാനം എഴുന്നേറ്റു അവരവരുടെ ഡയലോഗ് പറയണം. പക്ഷെ, കര്‍ട്ടന്‍ ഉയരുന്നതോട് കൂടി ജീവിതത്തില്‍ സ്റ്റേജ് നിര്മിക്കനല്ലാതെ ഒരിക്കലും അവതരിപ്പിക്കാന്‍ കയറിയിട്ടില്ലാത്ത ബാപ്പുട്ടി തന്റെ മുന്നില്‍ ഇരിക്കുന്ന കാണികളെ കണ്ടു സഭ കമ്പം കൊണ്ടു വിറക്കാന്‍ തുടങ്ങി. വിറയുടെ കടിന്യമാവാം കയ്യില്‍ കെട്ടിയിരുന്ന ചങ്ങലയുടെ ശബ്ദം ഉച്ത്തിലയിക്കൊണ്ടിരുന്നു. ബാപ്പുട്ടി ഒഴിച്ച് മറ്റുള്ളവര്‍ ചിരിയുടെ വക്കിലെത്തി.....അടുത്ത ഊഴം ബാപ്പുട്ടി യുടെ സംഭാഷണം ആണ്. എന്താണ് ആ ബാന്ടത്തില്‍ ഇട്ടിരിക്കുന്നത്" എണ്ണ ടെയലോജ് രണ്ടും കല്പിച്ചു "എന്താണ് ആ പാദത്തില്‍ ഇട്ടിരിക്കുന്നത്" എന്നുറക്കെ പറഞ്ഞു കഴിഞ്ഞ ഉടനെ "അയ്യോ എനിക്ക് തെട്ടിപോയെട "എന്നും പറഞ്ഞു സ്ക്രിപ്റ്റ് റീഡര്‍ ഹസ്സുവിനെ ദയനീയമായി നോക്കാന്‍ തുടങ്ങി. പക്ഷെ രാജു കയറി അവന്റെ സംഭാഷണം കത്തിച്ചു വിട്ടത് കൊണ്ടു അന്ന് കാണികള്‍ ചെരിപ്പ് എറിഞ്ഞില്ല..........
അന്നത്തെ ബപ്പുട്ടിയുടെ മുഖം ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ ആവില്ല തന്നെ. ആ രംഗം മാസങ്ങളോളം ഓര്ത്തു ചിരിക്കാന്‍ ഞങ്ങള്‍ക്ക് വക നല്കി............

Saturday, September 13, 2008

ജിമ്മിസ് ക്ലബും ഒരു നാടകവും-2

അങ്ങിനെ കാത്തിരുന്ന മല്‍സര ദിനം വന്നെത്തി. അതിനും എത്രയോ മുംബ് തന്നെ നാടക ട്രസ്സുകള്‍ ബുക്ക് ചെയ്യാമെന്ന് ചീരന്‍ ഏറ്റിരുന്നു . മല്‍സര സമയം അടുത്തെത്തി. എല്ലാവരോടും മല്‍സര സ്ഥലത്തേക്ക് പൊക്കോളാന്‍ പറഞ്ഞിട്ട് സംവിധായകന്‍ നാടക ഡ്രസ്സ് കൊണ്ടുവരാന്‍ പോയി. എന്ത് തന്നെ ആയാലും നിശ്ചിത സമയത്തിന് മുംബ് എല്ലാ സജീകര്നങ്ങളും ആയി ഞാന്‍ അവിടെ എതതീയീരീക്കും എന്ന പതിവു വീരവാദവും നടത്താന്‍ മറന്നില്ല. എന്നാല്‍ വിധി എന്ന കഥാപാത്രം അണിയേണ്ടുന്ന ഒരു കോട്ട് ഇതുവരെ കണ്ടെതനയില്ലെന്ന അറിയിപ്പ് കിടിയതിനെ തുടരന് അത് തേടിയുള്ള പരക്കം പാച്ചിലില്‍ ഒടുവില്‍ ശ്രിമന്‍ "ആലിക്ക" തണുപ്പ് കാലത്ത് മാത്രം പുറത്തിറക്കുന്ന ഒരു ഭീമാകാരന്‍ കോട്ട് കണ്ടെത്താനായി. ആശ്വാസം!! പരിപാടി കഴിഞ്ഞാല്‍ അലക്കി വൃത്തി ആക്കി തിരിച്ച്ചെല്പികമെന്ന വ്യവസ്ഥയില്‍ വര്‍ഷങ്ങളായി വെള്ളം കാണാത്ത കൊട്ടുമായി ഷുകുര്‍,ഒപ്പം ഞങ്ങളും മത്സരം നടക്കുന്ന സ്ഥലത്തേക്ക് യാത്ര ആയി . അപ്പോഴേക്കും ചീരന്‍ ബാക്കി സെറ്റിങ്ങ്സും ആയി അവിടെ എത്തിയിരുന്നു. ഞങ്ങള്‍ എത്താന്‍ വൈകിയതില്‍ അല്പം ചൂടാവാന്‍ ചീരന്‍ ശ്രമിചെന്കിലും ഉരുളക്ക്‌ ഉപ്പേരി അന്ന കണക്കെ മറുപടിയുമായി ലെക്സ് രാജു അതിനെ നേരിട്ടു. ചിലവിന്റെ കണക്കു കുട്ടാനും കുറയ്ക്കാനും ഇടകിടെ ശ്രമിക്കുന്ന ചീരനെ നോക്കി രാജു കയര്‍ത്തു." നാരങ്ങ വെള്ളം കുടിച്ച കണക്കു പറയല്‍ പിന്നിട് ആകാം, ഇപ്പൊ സംഗതി ബന്ങിയായി അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുവനാ നോക്കേണ്ടത്" ..എന്നിട്ടും ഫാദര്‍ കടുവാക്കുളം "(ബാപ്പുട്ടി- ഒറിജിനല്‍ പേര്‍ അല്ല) അണിയേണ്ട ലോഹ എവിടെ? ഒടുക്കം അതിന് പ്ര്ത്യേഗം ചെലവ് നിശ്ചയിച്ചു ചീരന്‍ തന്നെ പുറപ്പെട്ടു. അതും എത്തിച്ചു .....ചെലവ് താങ്ങാന്‍ ആവുന്നതയിരുന്നില്ലാ..........................

തുടരും .....

Thursday, September 11, 2008

ജിമ്മീസ് ക്ലബും ഒരു നാടകവും

വര്‍ഷങ്ങള്‍ക്ക് മുംബ് ഞങ്ങള്‍ സജീവമായി ജിമ്മി സ്പോര്‍ട്സ് ക്ലബ്ബില്‍ പ്രവര്ത്തിക്കുന്ന കാലം. ആയിടക്ക് വന്ന ഒരു പഞ്ചായത്ത്‌ മേളക്ക് ഞങ്ങള്‍ ഏതാനും ഐറ്റം മല്‍സരങ്ങളില്‍ മല്‍സരിക്കാന്‍ ഇട ആയി. പ്രധാനമായി ഞങ്ങള്‍ മല്‍സരിച്ച ഒരിനം നാടകം ആയിരുന്നു. അതിന് പ്രേരകമായത് ആ നാടകത്തില്‍ എല്ലാമെല്ലാമായ ചീരന്‍ ആയിരുന്നു താനും. ആ നാടകത്തിന്റെ സംവിധാനം, രചന, എന്ന് വേണ്ട , എന്തെല്ലാം വേണോ അതെല്ലാം ചീരന്‍ തന്നെ! മാസങ്ങള്‍ക്ക് മുമ്പു തന്നെ പ്രാക്ടീസ് തുടങ്ങി. അന്ന് ഞങ്ങളുടെ പ്രധാന കേന്ദ്രം ഒടെര ആയിരുന്നു. സോറി! നാടകത്തില്‍ അഭിനയിക്കുന്ന നടന്മാരെ പരിചയപെടുത്താന്‍ മറന്നു.....കേന്ദ്ര കഥാപാത്രമായ "വിധി " ആയി വേഷമിടുന്നത് ഷുകുര്‍ തന്നെ. ഒരു ഹാജിയാരുടെ വേഷവുമായി രാജു , പിന്നെ ഈ ഞാന്‍, ബാപ്പുട്ടി (ഒറിജിനല്‍ നാമം അല്ല), സംവിധായകന്‍ പ്രധാന വേഷം ചെയു‌നുന്ദ് . . സംവിധായകന്‍ നേരെ എതിര്‍ മാത്രമെ രാജു പറയു ...............
CONTINUE.........

Saturday, September 6, 2008

ആശംസകള്‍



റമദാന്‍ മുബാറക്


ഒപ്പം


ഓണാശംസകള്‍

സി .ടി. പി. ആലക്കാട്.


Wednesday, September 3, 2008

പുണ്യങ്ങളുടെ പൂക്കാലം

ഒരു റമദാന്‍ കുടി നമ്മിലേക്ക്
കടന്നു വന്നിരിക്കുന്നു. പുണ്യങ്ങളുടെ
പുക്കാലമായ ഇനിയുള്ള ദിനങ്ങള്‍ ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം ആത്മീയ നേട്ടങ്ങളുടെ സുവര്‍ണ ദിനങ്ങളാണല്ലോ?
കഴിഞ്ഞ പതിനൊന്നു മാസക്കാലം നാം ചെയ്തു കുട്ടിയ പാപങ്ങളുടെ കുംബാരം - അവയൊക്കെയും കഴുകി കളയാന്‍ സര്‍വശക്തന്‍ നമുക്കു നല്കിയ ഈ അനുഗ്രഹീത ദിനങ്ങള്‍ അവസരം നല്കുന്നു. വ്രതം കേവലം പ്രഭാതം മുതല്‍ പ്രദോഷം
വരെയുള്ള പട്ടിണി കിടക്കല്‍
മാത്രമല്ലെന്ന ബോധം അവനിലുന്ടെന്കില്‍ തന്നെ ഒരു പരിധി വരെ നന്മകളിലുന്നിയ ജീവിത രീതി പിന്‍തുടരാന്‍ ഒരു മുസ്ലിം പ്രേരിതനവുന്നു. പരിശുദ്ധ ഖുറാന്‍ അവതരിച്ച മാസം,ലൈലത്തുല്‍ ഖദര്‍ എന്ന ആയിരം രവുകലെക്കളും ശ്രേഷ്ടമായ ഒരു രാവ് , ഇവ കൊണ്ടൊക്കെ അനുഗ്രഹീതമായ ഈ മാസത്തില്‍ നമ്മുടെ വാക്കുകളും പ്രവര്‍ത്ത്തികലോക്കെയും ദൈവീക പ്രീതി കാംക്ഷിച്ചു കൊണ്ടാവട്ടെ..... സ്വോര്‍ഗിയാ
കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ റമദാന്‍ ദിനങ്ങള്‍
നന്മ ചെയ്യുവാനും, ഖുര്‍ആന്‍ പഠിക്കാനും പരായണം ചെയ്യുവാനും, തന്റെ മുതലില്‍ നിന്നും തന്നാലാവുന്നത് ദീനിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാനും നിര്‍ബന്ധിത സകാത്ത് കൊടുത്ത് വീടുവാനും ഓരോരുത്തരും
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നന്മ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.....
റമദാന്‍ മുബാറക് .........സി .ടി .പി, ആലക്കാട്